അന്ന്, എട്ടാം ക്ലാസില്‍ ചേരാന്‍ പുതിയ സ്കൂളിലേക്ക് വന്ന ദിവസം..
പഴയ സ്കൂളിലെ കൂട്ടുകാരും, പുതുതായി പരിചയപ്പെട്ട കൂട്ടുകാരുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു..
അന്നേരം ആ സ്കൂളില്‍ ജോലി ചെയ്യുന്ന
ഒരദ്ധ്യാപകന്‍ അതിലേ വന്നു..
കൂടിനിൽക്കുന്ന ഞങ്ങളില്‍ പരിചയമുള്ള ചിലരെ
കണ്ടപ്പോൾ അദ്ദേഹം അടുത്തുവന്നു...
അവരുമായി പരിചയം
പുതുക്കി അവരുടെ വിശേഷങ്ങള്‍ ചോദിക്കുന്നതിന് പകരം; "അല്ല, ഇതാരൊക്കെയാ... (പരിചയമുള്ളവരെ
നോക്കി പേര് വിളിച്ചുകൊണ്ട്), എല്ലാരൂണ്ടല്ലോ.. ഏതായാലും ഇവടെ
വന്നത് നന്നായി.. സ്കൂളിന്‍റെ പേരൊക്കെ എല്ലാടത്തും എത്തിക്കണട്ടോ..!!" – അതും പറഞ്ഞ് അദ്ദേഹം പോയി..
കുറച്ച് കഴിഞ്ഞ് ഒരു ടീച്ചര്‍ വന്ന്, എട്ടാം ക്ലാസിലെ ഓരോ ഡിവിഷനിലേക്കും ചേര്‍ക്കപ്പെട്ടവരുടെ പേര്
വിളിച്ച്, അതാതു ക്ലാസുകളിലേക്ക് പറഞ്ഞയച്ചു..
---------------
പക്ഷേ, ഞാന്‍
അസ്വസ്ഥനായിരുന്നു..
പുതിയ സ്കൂളിലേക്ക് വന്ന ദിവസം തന്നെ...,
പത്താം ക്ലാസ് വരെ പഠിക്കാനുള്ള ആ സ്കൂളില്‍..,
ഒരുപക്ഷേ എന്നെ പഠിപ്പിക്കാന്‍ വരെ സാദ്ധ്യതയുള്ള
ഒരദ്ധ്യാപകന്‍...,
എന്‍റെയും കൂട്ടുകാരുടെയും മുമ്പില്‍ വച്ച്, അദ്ദേഹത്തിന്
മുന്നേ പരിചയമുള്ള ആ കുട്ടികളെ എനിക്കും കൂട്ടുകാര്‍ക്കും പരിചയപ്പെടുത്തി, ആ പരിചയത്തിലൂടെ
ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കാനും, അതുവഴി
അവരോളം (അദ്ദേഹത്തിന്‍റെ തന്നെ വാക്കുകൾ കടമെടുത്താല്‍; സ്കൂളിന്‍റെ
പേര് എല്ലായിടത്തും എത്തിക്കത്തക്ക – രീതിയില്‍) ഉയര്‍ത്താനുമുള്ള ഒരു വഴിയൊരുക്കാന്‍ ശ്രമിക്കാതെ.., തനിക്കറിയാവുന്ന കുട്ടികള്‍ മാത്രം നന്നായിവരണമെന്ന സ്വാര്‍ഥതയെന്നുവരെ
പറയാവുന്ന ഒരു രീതിയില്‍ അവരോടത് പറയുമ്പോൾ, അവിടെ അത് കേട്ടുകൊണ്ടുനിന്ന
ഞങ്ങള്‍ എന്ത് ചിന്തിക്കുമെന്നോ അദ്ദേഹത്തിന്‍റെ ആ വാക്കുകൾ ഞങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നോ
അദ്ദേഹം ചിന്തിക്കാതിരുന്നതെന്തേ..?
No comments:
Post a Comment